ആത്മിക വളർച്ച എല്ലാ വിശ്വാസികളും ആഗ്രഹിക്കുന്നതാണ്. ആത്മികവർധന (ലറശളശരമശേീി) ആണ് ആത്മിക വളർച്ചയ്ക്ക് (െുശൃശേൗമഹ ഴൃീംവേ) ആധാരമായിരിക്കുന്നത്. ആത്മിക വളർച്ചയാൽ നമുക്ക് സാധ്യമാകേണ്ടുന്ന മൂന്നു കാര്യങ്ങൾ ഉണ്ട്.
1. ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുക (എഫെ. 4: 15)
ഇതു വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള വളർച്ചയാണ്. ദൈവമക്കൾക്കു ഐക്യതയുണ്ടാകേണ്ട പ്രധാനപ്പെട്ട രണ്ടുമേഖലകൾ അപ്പൊസ്തലനായ പൗലൊസ് ചൂണ്ടിക്കാണിക്കുന്നു (എഫെ. 4: 12). അതു വിശ്വാസത്തിലുള്ള ഐക്യതയും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുള്ള ഐക്യതയുമാണ്. വിശ്വാസം ഒന്ന് എന്നു (എഫെ.4:4) നാം കാണുന്നു. ദൈവസഭയിൽ പലതരം വിശ്വാസങ്ങൾ ഇല്ല. വിശ്വാസം ഒന്നു മാത്രമാണ്. ആ വിശ്വാസം യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നതാണ് (1 യോഹ. 5: 5) ആ വിശ്വാസത്താലാണ് വീണ്ടുംജനനം പ്രാപിക്കുന്നത്. (1യോഹ. 5: 1). യേശു ദൈവപുത്രൻ എന്ന വിശ്വാസം ഏറ്റുപറഞ്ഞാണ് ഷണ്ഢൻ സ്നാനം സ്വീകരിച്ചത് (അപ്പൊ. 8: 37). നീ ജിവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന് ഏറ്റുപറഞ്ഞപ്പോൾ കർത്താവ് പത്രൊസിനോടു പറഞ്ഞു: ”ജഡരക്തങ്ങൾ അല്ല സ്വർഗസ്ഥനായ പിതാവാണ് നിനക്കിതു വെളിപ്പെടുത്തി തന്നത്” (മത്താ. 16: 17). ആ വിശ്വാസമാണ് സഭയ്ക്ക് അടിസ്ഥാനമായിരിക്കുന്ന വിശ്വാസം (മത്താ. 16: 18). ആ വിശ്വാസത്തിലാണ് അധികാരം നല്കപ്പെടുന്നത് (മത്താ. 16: 19). യേശു വളരെ വ്യക്തമായി പറഞ്ഞു; യേശു ദൈവപുത്രൻ എന്നത് ജഡരക്തങ്ങളിൽ നിന്നും ലഭിക്കുന്ന അറിവല്ല, മറിച്ച് സ്വർഗസ്ഥനായ പിതാവിൽ നിന്നും ലഭിക്കുന്ന വെളിപ്പാടാണ്. ഈ വിശ്വാസം രൂഢമൂലമായിരിക്കുന്നത് ആരിലോ അവരാണ് ലോകത്തെ ജയിക്കുന്നത്. അവൻ ലോകത്തിന് അധീനനായല്ല തന്നെ കാണുന്നത്. യേശുകർത്താവ് ലൗകികനല്ലാത്തതുപോലെ തന്നിൽ വിശ്വസിക്കുന്ന തന്റെ ശിഷ്യന്മാരും ലൗകികരല്ല (യോഹ. 17: 16). അങ്ങനെയുള്ള ദൈവമക്കൾ അന്യോന്യം സ്നേഹിക്കുക എന്ന ദൈവകല്പന അനുസരിക്കുന്നു (1 യോഹ. 5: 1,2).
ദൈവപുത്രനായ ക്രിസ്തുവിനെ തിരിച്ചറിയുന്നതാണ് വിശ്വാസത്തിന് ആധാരം. അതുകൊണ്ടു ‘വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു’ (റോമ. 10:17). ക്രിസ്തുവിന്റെ വചനമാണ് ക്രിസ്തുവിനെ നമുക്കു വെളിപ്പെടുത്തുന്നത്. വചനം നാം കേൾക്കണം. അങ്ങനെ ക്രിസ്തുവിനെ അറിയണം. ഇനിയും കൂടുതൽ അറിയണം. അതു വചനം പ്രമാണിക്കുന്നതിനാൽ ക്രിസ്തുവുമായുള്ള കൂട്ടായ്മയിൽ നിന്നുള്ള അറിവാണ് (1 യോഹ. 1: 7). ആ കൂട്ടായ്മയുടെ ഫലമാണ് വിശുദ്ധി. അതിനാൽ പാപങ്ങൾ ഏറ്റു പറഞ്ഞു ശുദ്ധീകരണം പ്രാപിച്ചു മുന്നേറാൻ നമുക്കു ഇടയാകുന്നു. ഇങ്ങനെ ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരുമ്പോൾ ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ദൈവമക്കൾക്ക് ഐക്യത ഉണ്ടാകുന്നു.
ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും തന്നിമിത്തം വിശ്വാസത്തിലുമുള്ള വളർച്ച, തികഞ്ഞ പുരുഷത്വമായ (മ ുലൃളലരേ ാമി) ക്രിസ്തുവിന്റെ സമ്പൂർണതയായ പ്രായത്തിന്റെ അളവിലേക്കുള്ള വളർച്ചയാണ്. ഈ ആത്മീയ വളർച്ച എല്ലാ ദൈവമക്കളുടെയും ലക്ഷ്യമായിരിക്കണം. ഈ വളർച്ച പ്രാപിക്കുന്നതിൽ വിശുദ്ധന്മാരുടെ ശുശ്രൂഷയുടെ വേലയ്ക്കു (എഫെ. 4: 13) (ംീൃസ ീള ലെൃ്ശരല) വളരെ പ്രാധാന്യം ഉണ്ട്. എന്നുപറഞ്ഞാൽ ക്രിസ്തുവിന്റെ ശരീരമായ സഭയുടെ ഓരോ അംഗത്തിന്റെയും വളർച്ച മറ്റ് അംഗങ്ങളുടെ വളർച്ചയ്ക്കു സഹായകമാകും. അതുകൊണ്ട് വിശുദ്ധന്മാരെ സജ്ജരാക്കേണ്ടതുണ്ട്; (വിശുദ്ധന്മാരുടെ യഥാസ്ഥാപനം ലൂൗശുുശിഴ). ഓരോരുത്തരുടെയും ശുശ്രൂഷ അവരവർ തിരിച്ചറിയേണ്ടതു വചനത്തിലെ വെളിപ്പാടിനാലാണ്. വചനത്തിൽ നിന്നും ക്രിസ്തുവിനെക്കുറിച്ചുള്ള വെളിപ്പാടു ലഭിക്കുന്നതിനനുസരിച്ചാണ് അവരവരുടെ ശുശ്രൂഷ ചെയ്യുന്നതിൽ നാം ഓരോരുത്തരും പ്രാപ്തി നേടുന്നത്.
അതിനാലാണ് ക്രിസ്തുവിന്റെ ശരീരമായ സഭ ആത്മീയവർധനവു പ്രാപിക്കുന്നത്.
ആത്മീയവർധനയുടെ ഒരു വിശദീകരണമാണ് എഫെ. 4: 16 ൽ നാം കാണുന്നത്. ”ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിനു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർധനയ്ക്കായി അവനിൽ നിന്നും വളർച്ച പ്രാപിക്കുന്നു”.
തലയ്ക്കു ചേർന്ന ശരീരമായിരിക്കുമ്പോൾ മാത്രമേ അതു ഊനമില്ലാത്തതായിരിക്കയുള്ളൂ. അതുകൊണ്ട് ശരീരം മുഴുവൻ യുക്തമായി ചേർന്ന് ഏകീഭവിക്കണം. ക്രിസ്തുവിന്റെ സഭയിൽ വിശ്വാസികൾ വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും ഐക്യതയിൽ വളരുന്നതിന്റെ പ്രാധാന്യം നാം ഇവിടെനിന്നും ഗ്രഹിക്കുന്നില്ലേ? ശരീരത്തിന്റെ ഓരോ അംഗത്തിനും അതിന്റെ ആവശ്യം അനുസരിച്ച് ഉതവി ലഭിക്കണം. ഈ ഉതവി ലഭിക്കേണ്ടതു ദൈവവചനത്തിൽ നിന്നുമുള്ള പരിപോഷണത്താലാണ്. നാം വളർച്ച പ്രാപിക്കുന്നത് ക്രിസ്തുവിൽ നിന്നാണ്. അവന്റെ സ്നേഹം തന്റെ ശരീരമായ സഭയിൽ ഒഴുകുന്ന ജീവരക്തമാണ്. ഇതാണ് ‘അന്യോന്യം സ്നേഹിക്കുക’ എന്ന യേശുവിന്റെ പുതിയ കല്പനയുടെ അതിപ്രാധാന്യത. ഇതു തിരിച്ചറിയാതെയും പ്രായോഗികമാക്കാതെയും ആത്മികവർധന സാധ്യമല്ലെന്നും നാം ഓരോരുത്തരും ബോധപൂർവം മനസ്സിലാക്കണം.
ആത്മീയവർധനയ്ക്കും തൽഫലമായി ആത്മീയ വളർച്ചയ്ക്കും തടസ്സമായിരിക്കുന്നത് ദുരുപദേശങ്ങളുടെ സ്വാധീനമാണ്. ഇവ മനുഷ്യരുടെ ചതി, ഉപായം, തെറ്റിച്ചുകളയുന്ന തന്ത്രം എന്നിവയാൽ കൂട്ടിച്ചേർക്കപ്പെട്ടതും, കലർത്തപ്പെട്ടതുമാണെന്ന് പൗലൊസ് വ്യക്തമായ മുന്നറിയിപ്പ് നല്കുന്നു. അതിനാൽ ദുരുപദേശങ്ങളുടെ കാറ്റിൽ നിന്നും രക്ഷപ്രാപിക്കേണ്ടതുണ്ട്.
”അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും”
(എഫെ. 4: 14,15).
ദുരുപദേശങ്ങളുടെ മേഖല ദൈവമക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പിശാചാണ് ഇതിന്റെ പിന്നിൽ എങ്കിലും മനുഷ്യരുടെ ചതി, തന്ത്രം, ഉപായം എന്നൊക്കെയാണ് പരിശുദ്ധാത്മാവ് ഇതിനെ വെളിപ്പെടുത്തുന്നത്.
താൻ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നേറ്റു പറഞ്ഞ പത്രൊസിനെ യേശു ശ്ലാഘിച്ചു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ‘സാത്താനേ എന്നെ വിട്ടുപോ’ എന്നു ശാസിക്കുന്നതായി നാം കാണുന്നു (മത്താ. 16: 17, 21 23). കാരണം കർത്താവു തന്റെ ക്രൂശീകരണത്തെക്കുറിച്ചു പറഞ്ഞുതുടങ്ങിയപ്പോൾ പത്രൊസിനതു സഹിച്ചില്ല.
പത്രൊസ് ചിന്തിച്ചതു ദൈവത്തിന്റെതല്ല മനുഷ്യരുടേതായിരുന്നു എന്നാണ് കർത്താവു പറഞ്ഞത്. ആ മാനുഷിക ആശയത്തിനു പിന്നിൽ സാത്താന്റെ ഒത്താശ ഉണ്ടായിരുന്നു. മനുഷ്യരുടെ ആശയത്തിൽ റോമൻ ആധിപത്യത്തെ തുരത്തി യിസ്രായേൽ രാഷ്ട്രം യഥാസ്ഥാനത്താക്കി വാഴുന്ന ഒരു ക്രിസ്തുവിനെയാണ് ആവശ്യം. ‘മരിക്കുന്ന ക്രിസ്തു, പത്രോസിനു ചിന്തിക്കുവാനേ കഴിഞ്ഞില്ല. തന്റെ ഉയിർത്തെഴുന്നേല്പിനെക്കുറിച്ചു പറഞ്ഞത് പത്രൊസ് ശ്രദ്ധിച്ചതേയില്ല. ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നത് വിശ്വസിക്കുവാൻ ശിഷ്യന്മാർക്കും സമയംവേണ്ടിവന്നല്ലോ.
ക്രിസ്തുവിന്റെ മരണം മനുഷ്യന് ഭോഷത്വമായി തോന്നാം. എന്നാൽ ദൈവത്തിന്റെ ഭോഷത്വം മനുഷ്യന്റെ ജ്ഞാനത്തേക്കാൾ വലുതാണ് (1 കൊരി. 1: 25). യേശുവിന്റെ മരണത്താലാണ് മനുഷ്യന്റെ പാപപരിഹാരം സാധ്യമായത്. അതു പിശാചിന്റെ തല തകർക്കലായിരുന്നു. പാപത്തിന്റെ വിഷമുള്ളു തകർത്തുകളഞ്ഞ അകൃത്യയാഗം. പിശാചിന്റെ സമ്പൂർണമായ തേൽവിയാണിവിടെ സംഭവിച്ചത് (കൊലൊ. 2:15).
ദൈവത്തിന്റെ ജ്ഞാനം ഗ്രഹിക്കുവാൻ മനുഷ്യന്റെ ഭോഷത്വം സമ്മതിക്കുന്നില്ല. അവന്റെ ഭോഷത്വത്താൽ ഉണ്ടാകുന്ന ആശയങ്ങൾ പലപ്പോഴും ദുരുപദേശങ്ങളായിത്തീരാം. അവൻ അതിനു ജ്ഞാനം എന്നായിരിക്കും പേർ വിളിക്കുക.
സ്ഥാനമോഹം, ധനമോഹം, പേർ ഉണ്ടാക്കുവാനുള്ള വ്യഗ്രത, തുടങ്ങിയവ മനുഷ്യനെ ചതിയുടെയും ഉപായത്തിന്റെയും തന്ത്രങ്ങളുടെയും മാർഗത്തിൽ കൊണ്ടെത്തിക്കും. പത്രൊസിലും ഈ മോഹം ഉണ്ടായിരുന്നിരിക്കണം. അതെല്ലാം മാനുഷികമാണ്. അതു സാത്താന് അവസരം കൊടുക്കുന്നതാണ്.
അതുകൊണ്ട് പൗലൊസ് പറയുന്നു: ”അതുകൊണ്ടു ഞങ്ങൾക്കു കരുണ ലഭിച്ചിട്ടു ഈ ശുശ്രൂഷ ഉണ്ടാകയാൽ ഞങ്ങൾ അധൈര്യപ്പെടാതെ ലജ്ജാകരമായ രഹ സ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തിൽ കൂട്ടുചേർക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസാക്ഷിക്കു ഞങ്ങളെത്തന്നെ ബോധ്യമാക്കുന്നു” (2 കൊരി. 4: 1,2). പ്രിയ ദൈവമക്കളെ ദൈവവചനം പഠിച്ച്, അതിൽ വേരൂന്നി ക്രിസ്തുവിൽ വളരുവാൻ നമുക്ക് ഉത്സാഹിക്കാം. അതിനു കർത്താവ് പരിശുദ്ധാത്മാവിനാൽ കൃപ നല്കി നമ്മെ വഴിനടത്തട്ടെ.